ഓർമ്മത്തുണ്ടുകൾ-13
റായ്‌പൂർ
ട്രൈനിങ്ങിനു പോയപ്പോഴാണ് റീത്ത എന്ന റീത്ത ശർമ്മയെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും
...ശിവഗംഗ ഹോട്ടലിലെ താഴത്തെ നിലയിലേയ്ക്ക്
വീൽചെയർ തള്ളിക്കൊണ്ട് വേഗത്തിൽ വന്ന ആസാമി പെൺകുട്ടിയെ ഞാൻ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു വീൽചെയറിൽ ഇരുന്ന
ആളെ ശ്രദ്ധാപൂർവം കസേരയിലേക്ക് മാറ്റിയിട്ട് ടേബിളിൽ നിരത്തിയിരുന്ന വിവിധഭക്ഷണ പദാർത്ഥങ്ങൾ ധൃതിയിൽ രണ്ടു പ്ളേറ്റിൽ എടുത്ത് ഞങ്ങൾക്കരികിലായിഅവരും
ഇരുന്നു. ഞങ്ങളുടെ ഹെഡ് ക്വാർട്ടേഴ്‌സ് ഓഫീസിലെ Administrative Officer ആണ് അനിൽ കുമാർ ശർമ്മ .അദ്ദേഹം എന്നെ പോലെ
ട്രെയിനിങ്ങിനു വന്നതാണ്. ഭാര്യ റീത്ത കൂട്ടിനും. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും റീത്ത ഹിന്ദിയിൽ എന്തൊക്കെയോ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.
...പിന്നൊരു ദിവസം ഞാൻ ലിഫ്റ്റിൽ നിന്ന് രണ്ടാമത്തെ
നിലയിലേക്ക് ഇറങ്ങുമ്പോഴാണ് റീത്ത സ്റ്റെപ്പ്
വഴി മുകളിലേയ്ക്ക് ഓടി കയറി പോകുന്നത് കണ്ടത് .. എന്നെ
കണ്ടപ്പോഴേ “Terrace mem ….Upar ബാരിഷ് ആ
രഹെ ഹെ “ ...റീത്ത മഴത്തുള്ളികിലുക്കത്തോടെ
പറഞ്ഞു ...റൂമിൽ വന്നപ്പോൾ മീനാക്ഷി സത്പദി
കട്ടിലിൽ ചുരുണ്ടു കിടക്കുന്നതു കണ്ടു...എന്നെ കണ്ടപ്പോൾ മോസം kithnaa
ഖരാബ് ഹെ എന്ന് പിറുപിറുത്തു ...മീനാക്ഷി
സത്പദി ക്ക് ഏതു സമയവും കട്ടിലിൽ കിടപ്പും ഉറക്കവും ആയിരുന്നു. ഒന്നിനും ഉത്സാഹമില്ലാത്ത മട്ടാണ് അത് കൊണ്ട് നടക്കാൻ
പോകാനും അടുത്തുള്ള പച്ചപ്പും പൂക്കളും നിറഞ്ഞ
പാർക്കിലേക്ക് പുലർച്ചേ യോഗ ചെയ്യാനും പ്രഭാത
സവാരിക്ക് പോകുവാനും റീത്ത തന്നെയായിരുന്നു കൂട്ട്.പിന്നീടുള്ള ദിവസങ്ങളിൽ റീത്തയുമായി
കൂടുതൽ അടുത്തു. രാവിലെ ഞാനും അനിൽകുമാർ
ശർമ്മയും വിശാലും ഒക്കെ ട്രെയിനിങ് ഹാളിലേക്കു
പോകുമ്പോൾ സന്തോഷത്തോടെ കൈവീശി യാത്ര പറഞ്ഞു
നിൽക്കുന്ന റീത്ത അതേ ഉത്സാഹത്തോടെ വൈകുന്നേരം ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും ഹോട്ടലിന്റെ
താഴത്തെ നിലയിൽ .
മലമുകളിലെ
അമ്പലത്തിലേക്ക് ട്രെയിനീസിനെ കൊണ്ട് പോയപ്പോൾ
റീത്തയും വന്നിരുന്നു.
..ആസാമിലെ
ഒരു ഉൾഗ്രാമത്തിലെ വീടിനെ പറ്റിയും അനിൽ കുമാർ ശർമ്മയെ കല്യാണം കഴിച്ചു ഡൽഹിയിലേക്ക് വന്നതും ധീരജ്
ജനിച്ചപ്പോൾ ഉണ്ടായ സന്തോഷവും യാത്ര പോയിട്ടുള്ള വിവിധ സ്ഥലങ്ങളെ പറ്റിയും എല്ലാം രണ്ടാഴ്ച്ചയ്ക്കുള്ളിൽ
റീത്ത പലപ്പോഴായി പറഞ്ഞു കേൾപ്പിച്ചു.
കേരളത്തെ പറ്റി പറയുമ്പോൾ റീത്തയ്ക്ക് നൂറു
നാവായിരുന്നു."മൂന്നാർ മുജ്ജെ ബഹുത്
പസന്ദ് ആയാ ...ജബ് കുമരകം ഗയാ തബ്
ഖൊരിമീൻ ഖായാ "..കേരളം റീത്തയ്ക്ക് വലിയ ഇഷ്ടമാണെന്നും
പറഞ്ഞു ...
ഒരു ദിവസം റൂമിലേയ്ക്ക്
സ്വീറ്റ് പാക്കറ്റുമായി വന്നു ..."എന്റെ മകൻ പത്ത് പാസായി കഴിഞ്ഞ വട്ടം
fail ആയിരുന്നു." റീത്ത പോയി കഴിഞ്ഞപ്പോൾ മീനാക്ഷി സത്പദി എന്നോട് പറഞ്ഞു " യെ ലഡ്കി കിത്ന innocent ഹെ...choti
.choti bathom കോ kyom ithna
khusi. ഹുസ്ബന്റിനു നടക്കാൻ പോലും
വയ്യ ...LTC എടുത്തു ഫ്ലൈറ്റിൽ ടൂർ പോയതാണ്
സന്തോഷം ...പാഗൽ ഹെ അതു എന്നൊക്കെ പറഞ്ഞു പരിഹസിച്ചു ...ഒരു ഗ്ലാസിൽ പകുതി വെള്ളം ഉണ്ടെങ്കിൽ പകുതി വെള്ളം ഉണ്ടെന്നും പകുതി വെള്ളം
ഇല്ലെന്നും പറയാം ..അത് പോലെയാണ് തന്നെയാണ് ജീവിതവും...
ഓരോ മനുഷ്യന്റെയും attitude
ആണ് സന്തോഷം. രണ്ടു മക്കളും എൻജിനീയറും ഭർത്താവു ഉയർന്ന ഉദ്യോഗസ്ഥനുമായിട്ടിട്ടും മീനാക്ഷിക്ക് എല്ലാത്തിനോടും വെറുപ്പാണ്. എപ്പോഴും
പരാതിയും പിറുപിറുക്കലും. അവിടത്തെ 49
ഡിഗ്രി ചൂടിലും വരൾച്ചയിലും റീത്തയുടെ ചിരിയും
സംസാരവും എത്രമാത്രം ദിവസങ്ങളെ ഉത്സാഹഭരിതമാക്കി എന്ന് പറയാതെ വയ്യ. നാലഞ്ച് ;മാസംമുമ്പ് റീത്തയും ഭർത്താവും മോനും കുടി കാശ്മീരിൽ പോയ വീഡിയോ
അയച്ചു തന്നിരുന്നു. വീൽ ചെയറുമായി ;മഞ്ഞിലൂടെ
തുഴഞ്ഞു നടക്കുന്ന ചിരിക്കുന്ന ചിത്രം ..അവരുടെ ആ ചിത്രം കണ്ടപ്പോൾ വൈകാതെ വീണ്ടും അവരെ ഒരിക്കൽ കുടി കാണുമെന്നു
കരുതിയില്ല ..ഈയിടെ ഫരീദാബാദിൽ പാർലമെൻററി കമ്മിറ്റിക്കു പോയപ്പോൾ ഞങ്ങൾ വന്നതറിഞ്ഞു..റീത്ത ഞങ്ങളെ വിളിക്കുകയും ഹോട്ടലിൽ
ഞങ്ങളെ കാണാൻ വരികയും ചെയ്തു..ഞങ്ങളെ വീട്ടിലേയ്ക്കു വിളിച്ചു. പിന്നീടാവട്ടെ എന്ന്
പറഞ്ഞു ഞാൻ ഒഴിയാൻ നോക്കി ..."പക്ഷെ റീത്ത സമ്മതിച്ചില്ല…
ചായ
പോലും കുടിക്കാൻ നിര്ബന്ധിക്കില്ലെന്നു പറഞ്ഞു കുട്ടി കൊണ്ട് പോയി. കുറെ സംസാരിച്ചു.ഈ
വര്ഷം റീത്തയുടെ teracile ചെടികൾ നിറയെ പൂവിട്ടെന്നും "ഇത്നാ ബഡാ ബഡാ ഫൂലോം"
എന്ന് പറഞ്ഞു ഒരു സഞ്ചി നിറയെ l .... കുറെ ഉണങ്ങിയ പൂക്കൾ ....ഞങ്ങളെ കാണിച്ചു ...പിന്നെ
റീത്ത ഒരു ചെറിയ പൂവിനെ കുറിച്ച സംസാരിച്ചു ...ഈ ഭൂമിയിൽ ഭംഗിയുള്ള നല്ല ഒരു പൂവുണ്ട്
"കിത്ന സുന്ദർ ഹെ" അറിയാമോ ...നോക്കി നോക്കി നിൽക്കുമ്പോൾ മനസ്സിൽ സന്തോഷം
നിറയും ...രാവിലെ ഉണർന്നാൽ ഞാൻ ആ പൂവിനെ കാണാൻ
പോകും .....ഇ ലോകത്തിലെ ഏറ്റവും മനോഹരമായ നിറം നീലയാണെന്നും ..ഏറ്റവും മനോഹരമായ പൂവ്
അതാണെന്നുംതോന്നും ...അതിന്റെ വിത്ത് ഞാൻ സൂക്ഷിച്ചു
വച്ചിട്ടുണ്ട്. റീത്ത പെട്ടിയുടെ അടിയിൽ നിന്നു ചെറിയ ചെപ്പു തുറന്നു അതിൽ സൂക്ഷിച്ചു വച്ചിരുന്ന വിത്തുകൾ എടുത്ത് കാട്ടി. ഒറ്റ നോട്ടത്തിലേ മനസിലായി
...
അതേ
പൂക്കൾ ..
തെക്കേ
മുറ്റത്ത് വേലിക്കരികിൽ ...
അമ്പലമുറ്റത്ത്
മതിലിനോട് ചേർന്ന് .....
ബസ്റ്റോപ്പിലേയ്ക്ക്
പോകും വഴി യരികിൽ ....
അയ്യോ!
ഇത് നമ്മുടെ ശംഖു പുഷ്പം അല്ലേ ....കൂടെയുള്ള കൂട്ടുകാരി പറഞ്ഞു ...റീത്ത പൊതിഞ്ഞു
തന്ന പൂക്കളും വിത്തുകളുമായി ഞങ്ങൾ ഹോട്ടൽ മുറിയിലേയ്ക്ക് പൊന്നു. പോരുന്നതിന്റെ തലേ ദിവസം രാത്രിയിൽ പാക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ കൂട്ടുകാരി ചോദിച്ചു " ഈ ഉണങ്ങിയ പൂക്കളും ചുമന്നു ഫ്ലൈറ്റിൽ കെട്ടി പോണോ .....already weight
കുടുതലാണൊന്നു സംശയം ഉണ്ട്. വേസ്റ്റ് ബാസ്കറ്റിൽ
ഇടട്ടെ.
ഞാൻ പറഞ്ഞു ...വേണ്ട ...ഇത് സ്നേഹത്തിന്റെ വിത്തുകളാണ് . ഇതെനിക്ക് വേണം
ഫ്ളൈറ്റിൽ ഇരുന്നപ്പോൾ ഞാൻ റീത്തയെന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയെ പറ്റി ആലോചിച്ചു സ്വയം സന്തോഷിക്കാനും മറ്റുള്ളവരിലേക്ക് സന്തോഷം പകർത്താനും ചിലർക്കേ കഴിയൂ ....ചിലർക്ക് മാത്രം ..അപ്പോൾ എനിക്ക് ഒരു കഥ ഓർമ്മ വന്നു ...പണ്ടൊരു ഗുരു തന്റെ ശിഷ്യന്മാരോട് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ മുറി നിറച്ചു കൊടുക്കാനാണ് ..ഒരാൾ നഗരമെല്ലാം തേടി തിരഞ്ഞു മാലിന്യങ്ങളും ചപ്പു ചവറുകളും കൊണ്ട് വന്നു മുറി നിറച്ചു. മറ്റെയാൾ വൈകുന്നേരം വരെ വെറുതെയിരുന്നിട്ട് സമയം ആയപ്പോൾ ഒരു ചന്ദനത്തിരി കൊണ്ട് വന്നു കത്തിച്ചു ..മുറി നിറയെ സുഗന്ധം പരന്നു,
അതുപോലെയാണ് ബന്ധ ങ്ങളും സൗഹൃദങ്ങളും...ജീവിതവും എല്ലാം
No comments:
Post a Comment