Powered By Blogger

Tuesday 21 August 2012

ഓണക്കാഴ്ച്ച



രാവിലെ ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ആയിരുന്നു.പെട്ടെന്നാണു ജനലിനപ്പുറത്തെ വിസ്മയക്കാഴ്ച്ച!!!ഗെയിറ്റു തുറന്ന് അടുത്തെത്തി നോക്കി....ഞാന്‍ ചോദിച്ചു....
" നഗര ഹൃദയത്തിലും എന്നെ കാണാനായി ഒറ്റക്ക് വന്നു വിരിഞ്ഞതാണല്ലേ???"
പണ്ട് ഓണക്കാലത്ത് പൂക്ക്‌ള്‍ ശേഖരിക്കാനായി പോകുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടം കദളി പൂക്കള്‍ ആയിരുന്നു.ഭാര്‍ഗവിയമ്മയുടേ വീടിന്റെ തെക്കുവശത്തെ തോടരികില്‍ നില്‍ക്കുന്ന കദളിക്കാടുകള്‍. ഓണക്കാലം ആകുമ്പോള്‍ നിറയെ പൂക്കും. കഴിഞ്ഞപ്രാവശ്യം ഓണത്തിനു നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അവീടെല്ലാം ചുറ്റി നടന്നു.
ശൂന്യം..................
ഒരു കദളിചെടിപോലും കാണനില്ല.തെക്കു വശത്തെ ഇളം തിണ്ണയില്‍ അല്പ്പനേരം ഇരു ന്നു എത്രയെത്ര പുരാണ കഥകളാണു എനിക്ക് ഇവിടിരുന്ന് പറഞ്ഞു തന്നിട്ടുള്ളത്!!....
പിന്നില്‍ നിന്നു കാല്‍ പെരുമാറ്റം കേള്‍ക്കുന്നതു പോലെ തോന്നി....
"വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍,മുന്നേ,
പിന്നാലെ വരണാര്‍ത്ഥമാലുമിട്ടീടിനാള്‍"
പിന്നെ കഥകള്‍ തുടങ്ങുകയായി....
ഭാര്‍ഗവിയമ്മ മരിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി........
ഒന്നും  മറന്നിട്ടില്ല!!...
നീ മൂളി തന്ന ഈണങ്ങളും ഓര്‍മ്മയുണ്ട്....
"ഒരു നുള്ളു കാക്കപ്പൂ കടം തരുമോ..
ഒരു കൂന തുമ്പപ്പൂ പകരം തരാം"
ഇപ്രാവശ്യം ഓണനിലാവിനും ഓണവെയിലിനും കൂടുതല്‍ പ്രകാശം ഉള്ളതു പോലെ .നിന്റെ സ്നേഹംപകര്‍ന്നു നല്‍കുന്ന സന്തോഷം എത്ര വലുതാണ്.
ഞാന്‍ പൂവിട്ടു നില്‍ക്കുന ഓര്‍മ്മകളൂടെ കവിളില്‍ ഒന്നു കൂടി തലോടി .
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!!!!!!!!!!!!!!