Powered By Blogger

Wednesday 24 December 2014

നിരുപമയുടെ ലോകം-1


സ്കൂള്ബസില് നിന്നിറങ്ങിയതേ നിരുപമ അഭിമാനത്തോടെ പറഞ്ഞു.
"ക്ലാസില് ക്രിസ്തുമസ് ആഘോഷത്തിനു പോസ്റ്റര് വരക്കാന് ടീച്ചര് എന്നെയാ ഏല്പ്പിച്ചിരിക്കുന്നത്... “
വീട്ടില് എത്തിയതേ പതിവു പോലെ ഷൂസ് ഒരു മൂലയിലേക്കും.. സ്കൂള് ബാഗ് സോഫയിലേക്കും വലിച്ചെറിഞ്ഞു.. യൂണിഫോം മാറ്റിയില്ല കഴുത്തില് തൂക്കിയിരിക്കുന്ന ഐഡെന്റിറ്റികാര് ഡും ലീഡര് ബാഡ്ജു പോലും മാറ്റാതെ പടം വരക്കാനാരംഭിച്ചു...
" വലിയ പോസ്റ്റര് വേണമെന്നാണ് ത്രിവേണി ടിച്ചര് പറഞ്ഞിരിക്കുന്നത് അവള് സന്തോഷത്തോടെ പറഞ്ഞു."
ഭക്ഷണം കഴിക്കാതെ പഠിക്കാനുള്ള പുസ്തകം തുറക്കാതെ വിളക്കു വച്ചപ്പോള് പ്രാര്ഥിക്കാന് പോലും വരാതെ വരയും മിനുക്കുപണികളും മണിക്കൂറുകളോളം തുടര്ന്നു...(പടം വരച്ചോണ്ടിരിക്കുകയാണെങ്കില് പ്രാര്ത്ഥിക്കാന് വിളിച്ചാല് നിരുപമ വരാറില്ല..ദൈവത്തിനതൊന്നും ഒരു കുഴപ്പവുമില്ലെന്നാണു പറയാറ്...).സാന്റാക്ളോസിന്റെ പടവും ക്രിസ്തുമസ് ട്രീയും മണികളും സമ്മാനപ്പൊതികളും ഒക്കെയായി വരച്ചു തീര്ത്ത പടവുമായി നിരുപമ അടുക്കളയിലേക്ക് പൂത്തിരി കത്തിച്ച് ഓടി വന്നു അത്യാഹ്ളാദത്തോടെ പറഞ്ഞു
"എന്റെ പടം ഇത്രേം നന്നാകുമെന്ന് ഞാന് വിചാരിച്ചില്ല ...എനിക്ക് സന്തോഷമായി"
കുഴപ്പമില്ലാതെ വരച്ചു തീര്ത്തു എന്നു മാത്രം പറയാവുന്ന ചിത്രത്തെ അവള്‍ സ്വയം പ്രശംസിച്ചു..വലത്തു വശത്ത് താഴെ നിരുപമ എന്ന പേരും എഴുതി അവസാന മിനുക്കുപണികളില് ഏര്പ്പെട്ടു...കുറച്ച് കഴിഞ്ഞു നോക്കിയപ്പോള് വരച്ച പടം നെഞ്ചോട് ചേര്ത്തുപിടിച്ച് കണ്ണും നിറഞ്ഞ് വിതുമ്പിനില്ക്കുന്ന കുട്ടിയെയാണ്.... ഞാന് കണ്ടത്.ഈശ്വരാ...എന്തു പറ്റിയോ.....അവസാന മിനുക്കുപണിയില് ചായം മറിഞ്ഞു വീണു പടം കുളമായിക്കാണും..
“എന്തു പറ്റി മോളെ..”.ഞാന് അന്വേഷിച്ചു...
.“എന്റെ ചിത്രം ത്രിവേണി ടീച്ചറിനും ആര്ക്കും ഞാന് വിട്ടൂ കൊടുക്കില്ല.. “നിരുപമ വാശിയോടേ പറഞ്ഞു.
“എനിക്ക് ഈ പടം ഒത്തിരി ഇഷ്ടായി....സാന്റാക്ളോസ് എന്നെ നോക്കി ചിരിക്കണ കണ്ടില്ലേ....”
“പക്ഷേ ഞാന് ടിച്ചറിനോട് വാക്കു പറഞ്ഞതാ.." സര്വ്വതും നഷ്ടപ്പെട്ടതു പോലെ നിരുപമ പൊട്ടി കരഞ്ഞു സൃഷ്ടി പൂര്ണ്ണമായപ്പോള് സൃഷ്ടികര്ത്താവിനു പിരിയാന് വയ്യ....!!!!!
“ഉം കരയണ്ട...അമ്മയില്ലേ കൂടെ....അമ്മ ത്രിവേണി ടിച്ചറിനോട് സംസാരിക്കാം.ക്രിസ്തുമസ് ആഘോഷം
കഴിയുമ്പോള് പടം നിരുപമക്ക് തിരിച്ചു കൊടുക്കണം എന്നു പറയാം....”
അവള് ലോകം മുഴുവനും തിരിച്ച് കിട്ടിയ ആശ്വാസത്തോടെ.......
നിറഞ്ഞ കണ്ണുകളില് തെളിഞ്ഞ സന്തോഷത്തോടെ...
എന്നെ നോക്കി ചിരിച്ചു...


 
 

Thursday 23 October 2014

ക്ഷണിക തേജസ്....


ഒരു ദിവസം അവള് എന്നോട് പറഞ്ഞു.
"ആരെന്തു പറഞ്ഞാലും നമുക്കൊന്നുമില്ല".....
"നമുക്ക് : എന്ന ആ ഒരു വാക്കില് അന്ന് അവള് എന്നേയും അവളേയും പ്രപഞ്ചത്തിനെതിരേ നിര്ത്തി.
അങ്ങനെയായിരുന്നു.. അന്ന്..mobile phone f.b യും ഒന്നും ഇല്ലാത്ത അക്കാലത്ത്
Like കളും share കളും...
ഞങ്ങള് കൂട്ടൂകാര് തമ്മില് കാണുമ്പോള് ഇന്നലെ വായിച്ച കഥയിലേയോ കവിതയിലേയോ വരി പറഞ്ഞു സംസാരം തുടങ്ങും..
അത് സാഹിത്യ ചര്ച്ചയിലേക്കോ കവിത ചൊല്ലലിലേക്കോ നീളുകയും ചെയ്യും കുന്നിറങ്ങി ചെല്ലുമ്പോള് നഗരത്തിന്റെ തിരക്കുകളില് നിന്നൊക്കെ അകന്ന് മുന്വശത്ത് ഒരു കൃത്രിമ പൂന്തോട്ടം പോലുമില്ലാതെ നിറം മങ്ങിയ ചുമരുകളുമായി ഒരു കോളേജ്...
ഞങ്ങളുടെ കൂടെ സീനിയര് ക്ലാസിലെ വത്സല ചേച്ചിയായിരുന്നു വിക്ടര് ലീനസിനെ കാണാതെ പഠിച്ചിരുന്നത്
ചേച്ചിക്ക് വിക്ടറിന്റെ കഥകള് വല്യ ഇഷ്ടമായിരുന്നു...
കശുമാവിന്റെ അല്പ്പം ഉയര്ന്ന വേരില് ഇരുന്നും ജനല്പ്പടിയില് കയ്യൂന്നി നിന്ന് ദൂരെ കാവിക്കളങ്ങളിലെ പാടങ്ങളുടെ ഹരിത ഭംഗിയിലേക്ക് നോക്കി നിന്ന് കവിത ചൊല്ലിയും..... (അതല്ലാതെ എന്ത് ആര്ഭാടമായിരുന്നു എനിക്ക് അന്നുണ്ടായിരുന്നത്......)
വിക്ടറിന്റെ കഥകളിലെ ഭാഷാഭംഗി “ജ്ഞാനികളുടെ സമ്മാനം” എന്ന കഥയില് അവസാനഭാഗത്ത് അഛന്റെ മനസില് നിന്ന് തുളുമ്പാതെ സൂക്ഷിച്ചിരുന്ന വാത്സല്യത്തില് നിന്ന് തുളുമ്പി പോയ ഒരു തുള്ളി..
ആവര്ത്തിച്ചു വരുന്ന ലീല എന്ന കഥാപാത്രം ,അടുപ്പമുള്ള സുഹൃത്തിനെപോലെ വിക്ടറിന്റെ കഥകളില് വീണ്ടും വീണ്ടും സന്ദര്ശനത്തിനെത്തുന്ന മരണം. ഇതിനെ പറ്റിയൊക്കെ ചേച്ചി എപ്പോഴും വാചാലയാകും
ചേച്ചിയുടെ ക്ലാസ് അവസാനിക്കുന്ന ദിവസം ചേച്ചി എനിക്ക് ഒരു പുസ്തകം കയ്യില് തന്നിട്ട് പറഞ്ഞു.."എന്നെ ഒരു പ്രഭ്വിയെ പോലെ കരുതൂ.." വിക്ടര് ലീനസിന്റെ കഥകള്‍". പുതിയ പുസ്തകമൊന്നുമല്ല..എന്നാലും എനിക്ക് ഒരുപാട് സന്തോഷം തോന്നി.....
പിന്നീട് ദെല്ഹിയില് ജലവിഭവ വകുപ്പില് ജോലി കിട്ടി പോകുമ്പോളും തിരിച്ച് തിരുവനന്തപുരത്ത് സ്ഥലമാറ്റം കിട്ടി വരുമ്പോളും എന്റെ പെട്ടിയുടെ അടിയില് വിക്ടര് തന്നെ കവര് ചിത്രം ചെയ്ത പുസ്തകം ഞാന് നിധി പോലെ സൂക്ഷിച്ചിരുന്നു...
കാലപ്പഴക്കം കൊണ്ട് പേജുകള് നിറം മങ്ങി..ഇളം മഞ്ഞ നിറമായി അരികുകള് പൊടിഞ്ഞ് വിട്ടുപോകാന് തുടങ്ങി.
പുസ്തകോത്സവം കാണാന് പോകുമ്പോഴൊക്കെ എന്റെ മനസില് ഒരു അന്വേഷണം ഉണ്ടായിരുന്നു...ഈയിടെ ചന്ദ്രശേഖര് നായര് സ്റ്റേഡിയത്തില് നടന്ന പുസ്തകപ്രദര്ശനത്തില് ഡി.സി.യുടെ സ്റ്റാളില് നിന്ന് എനിക്ക് കിട്ടി.
പുതിയ കവര് പേജുമായി "വിക്ടര് ലീനസിന്റെ കഥകള്"
ഒരുപാട് നാളു കാത്തിരുന്ന ഒന്നിനെ പ്രതീക്ഷിക്കാതെ കണ്ടപ്പോളുണ്ടായ
സന്തോഷം.
ഇഷ്ടപ്പെട്ട പുസ്തകം വീണ്ടും വീണ്ടും വായിക്കാന് എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെയാണ്..
തലോടിയും... ചേര്ത്തു പിടിച്ചും...
ചില വരികള്.. എന്നെ കൂട്ടികൊണ്ടു പോയി...
ഒരുപാടോര്മ്മകള്.... ഒരു കാലം..
"അവളെ മാത്രം കാണുകയും പ്രപഞ്ചത്തെ മുഴുവനും കണ്ടൂ എന്നഹംഭവിക്കുകയും ചെയ്ത രണ്ടു കണ്ണുകളെ അവയെ അവള് തിരിച്ചറിയാതിരിക്കുകയില്ല.
മറ്റൊന്നും പ്രധാനമല്ല-എനിക്കും അവള്ക്കും”
നാളുകള് ഏറെയായി...
ആളുകളും ഏറെ മാറി...
എങ്കിലും ചില ഇഷ്ടങ്ങള് കാലത്തിന് കയ്യും കാലും കാലും
പെട്ടുപെട്ടൊന്നും മായാതെ മങ്ങാതെ
മനസില് പതിഞ്ഞങ്ങനെ കിടക്കും.